Monday 21 January 2013

വി എസ് : കാലഹരണപ്പെട്ട ഒരു കോമാളി .

 90ന് മേല്‍ പ്രായമുള്ള ഒരു മനുഷ്യനെ കോമാളി എന്ന് വിളിക്കുന്നത്‌ തെറ്റല്ലേ ? നിത്യവും ചിരിക്കാനുള്ള വക നല്‍കുന്ന ഒരാള്‍ക്ക്‌ 90 വയസു ആയി എന്ന് കരുതി അയാളെ മന്മദ റാസാ എന്ന് വിളിക്കാന്‍ സാധിക്കില്ലലോ .

പത്തു നാല്‍പതു കൊല്ലമായി ജനസേവനം തുടങ്ങിയിട്ട് എന്നാണ് വി എസ് അവകാശപ്പെടുന്നത്. ഈ സുദീര്‍ഘമായ  കാലത്തിനിടെ ധീരനായ പോരാളി എന്നൊക്കെ അദ്ദേഹം തന്നെ കാശ് മുടക്കി പതിപ്പിച്ചതാണോ എന്ന് സംശയം ബാക്കി നിറുത്തുന്ന ചില പോസ്റ്ററുകള്‍ വിശേഷിപ്പിക്കുന്ന വി എസ് ആകെ ചെയ്ത ഒരു നല്ല കാര്യം ഇന്ത്യ- ചൈന യുദ്ധ സമയത്ത് ഇന്ത്യയെ അനുകൂലിക്കുന്ന നാഷ്ണലിസ്റ്റ് നിലപാട് എടുത്തു എന്നതാണ്(കമ്മ്യൂണിസ്റ്റ് നമ്പൂതിരിയും മറ്റു പരിവാരങ്ങളും ആ കാലത്ത് ചൈനീസ് ഭാഷ പഠിക്കുകയായിരുന്നു ).

പാര്‍ട്ടി തീരുമാനത്തിനെ ധിക്കരിച്ച് എടുത്ത ഈ നിലപാടിന് ഒരു ഇന്ത്യക്കാരന്‍ വക സല്യൂട്ട് അര്‍ഹിക്കുന്നു. പക്ഷെ ദൌര്‍ഭാഗ്യം എന്ന് പറയട്ടെ, തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഈ ഒരു ധൈര്യം കാത്തു സൂക്ഷിക്കാന്‍ വി എസ്സിന് കഴിയാതെ പോയി. അതിന്‍റെ കാരണം മറ്റൊന്നുമല്ല . അധികാരം ഒരു മോഹമായി അദ്ദേഹത്തിന്‍റെ ഉള്ളില്‍ കടന്നു എന്നത് തന്നെ.

1996 ല്‍ എന്തായാലും മുഖ്യമന്ത്രി ആയിട്ടു തന്നെ ഭാക്കി കാര്യം എന്ന് ശപഥം  ചെയ്തു കളത്തില്‍ ഇറങ്ങിയപ്പോള്‍ ജന്മദേശമായ ആലപ്പുഴക്കാര്‍ തന്നെ ആ ശപഥം ടിച്ചു മടക്കി കയ്യില്‍ കൊടുത്തു .തോറ്റ കേസ് കെട്ടിന് എന്തായാലും മുഖ്യമന്ത്രി ആകാന്‍ ഒക്കില്ലല്ലോ   ,സുശീല ഗോപാലനെ മുഖ്യമന്ത്രി ആക്കാന്‍ ഇ എം എസ് ഉത്പെട്ട ഒരു സംഘം ആ കാലത്ത് ഒരു നീക്കം നടത്തി.  സുശീല ഗോപാലന്‍ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ ഭാവിയില്‍ രഹസ്യമായി കാണിച്ചു കുലങ്കര ചെന്ന് കാലു പിടിക്കാനുള്ള കാര്‍ഡിന്‍റെ ബലം കുറയും എന്ന  ഒരു ദീര്‍ഘ വീക്ഷണം ഉള്ളില്‍ മിന്നയതിനാല്‍ കാരണം ആ നീക്കത്തെ നയനാര്‍ എന്ന കാര്‍ഡ് ഇറക്കി  വി എസ്‌ വെട്ടി.

പിന്നത്തെ തവണ മാരാരിക്കുളത്ത് മത്സരിക്കാന്‍ ഉള്ള ചങ്കൂറ്റം എന്തായാലും വി എസ്സിന് ഉണ്ടായില്ല.തലവഴി മുണ്ടിട്ട്  പെട്ടിയും കിടക്കയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഏത് കുറ്റി  ചൂലിനെ നിറുത്തിയാലും ജയിപ്പിക്കുന്ന മലമ്പുഴയിലേക്ക് വണ്ടി  കയറി ഈ തളരാത്ത പോരാളി.( സ്വന്തം ജന്മ നാട്ടില്‍ തിരഞ്ഞടുപ്പിനെ നേരിടാന്‍ ധൈര്യമില്ലാത്ത ഇദ്ദേഹം ശക്തമായ ജന പിന്തുണ ഉള്ള ആളാണ് എന്ന് സ്വന്തം ചിലവില്‍ പോസ്റ്റര്‍ അദീക്കുമ്പൊഴും അതും വിശ്വസിക്കാന്‍ ഈ നാട്ടില്‍ കുറച്ചു പേര്‍ ഉണ്ട് എന്നതാണ് പരിതാപകരം )

അത്തവണ  ജയിച്ചു(പക്ഷെ തൊട്ടു മുന്‍പ് അവിടെ ജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഇന്നോളം കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ് ) പക്ഷെ പാര്‍ട്ടി പ്രതിപക്ഷത്തായി. വി എസ് പ്രതിപക്ഷ നേതാവായി. പിന്നെ അങ്ങോട്ട്‌ സമരങ്ങളുടെ, പ്രഖ്യാപനങ്ങളുടെ  നാള്‍ വഴികള്‍ ആയിരുന്നു.

അവയില്‍ ചിലതും , അവയുടെ പരിണാമവും ഒന്ന് നോക്കാം 

1) നെല്‍ വയലുകള്‍ നികത്തി മറ്റു കൃഷികള്‍ ചെയ്യുന്നതിന് എതിരെ ആഞ്ഞ വാഴ വെട്ടു സമരം. വാഴയും വെട്ടി പിടിച്ചു, ഗന്ധമാദനം കൊണ്ട് പോകുന്ന ഹനുമാന്‍ പോസ്സില്‍ പത്രത്തിന്‍റെ മുന്‍പേജില്‍ ഒക്കെ വന്നു. പക്ഷെ സമരം കൈ വിട്ടു പോയി ചീത്തവിളി ലാവിഷായി കിട്ടിയപ്പോള്‍ വിലകള്‍ നശിപ്പിക്കുന്നതിനു താന്‍ എതിരാണ് എന്ന് യാതൊരു ഉളുപ്പും ഇല്ലാതെ പുള്ളി പറയുകയും ചെയ്തു.
2) പീഡന കേസുകളുടെ എല്ലാം അപ്പോസ്തലന്‍ ആയി സ്വയം അങ്ങ് കയരീ നിയമിച്ചു. താ അങ്ങോട്ട്‌ അധികാരത്തില്‍ വന്നാല്‍ പിറ്റേ ദിവസം തന്നെ പീഡന കേസ്സിലെ പ്രതികളെ എല്ലാം കയ്യാമം വെച്ച് വഴിയിലൂടെ നടത്തും എന്ന് ശപഥം ചെയ്തു . ശപഥം ഫലം കാണുമോ എന്ന് അറിയാന്‍ ജനത്തിന്    ഒരല്‍പ്പം  കാത്തിരിക്കേണ്ടി വന്നു. അടുത്ത തവണ അദ്ദേഹം മുഖ്യമന്ത്രി ആകുന്നത്‌ വരെ. അടുത്ത തിരഞ്ഞെടുപ്പില്‍ വി എസ് മുഖ്യമന്ത്രി ആയി. സൂര്യനെല്ലി, കിളിരൂര്‍  , ഐസ് ക്രീം കേസുകളില്‍ ഉത്പെട്ട പ്രമുഖന്മാരുടെ രോമത്തില്‍ തൊടാന്‍ അങ്ങേര്‍ക്കു കഴിഞ്ഞില്ല അഭ്യന്തരം കോടിയേരിയുടെ കയ്യിലായിരുന്നു എന്ന് ന്യായം പറയാം. പക്ഷെ അപ്പോള്‍  സ്വന്തം ക്യാബിനെറ്റിലെ  ഒരു മന്ത്രിയെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ ഇയാള്‍ പിന്നെ ഇവിടുത്തെ പോരാളി എന്ന് ചോദിക്കേണ്ടി വരും .
കഴിഞ്ഞ കേസുകളില്‍ ഒരു പിന്നക്കും ചെയ്യാന്‍ പറ്റിയില്ല എന്നത് പോട്ടെ, ധീരനായ ഈ പോരാളി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കായംകുളം മുതല്‍ കാസര്‍കോട്‌ വരെ പീഡന മത്സരങ്ങള്‍ തന്നെ കേരളത്തില്‍  സംഘടിപ്പിക്കപ്പെട്ടു.
3) മൂന്നാര്‍ മലകള്‍ ജെ സി ബി യുമായി കയറിയതായിരുന്നു മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുഖം മിനുക്കലിന്‍റെ ഭാഗമായിട്ട്   വി എസ് നടത്തിയ അടുത്ത നീക്കം  മുഖം മിനുങ്ങിയില്ല എന്ന് മാത്രമല്ല, അകെ നാണംകെട്ട് , കൂടെ നിന്ന ഉദ്യോഗസ്ഥരെ എല്ലാം തള്ളി പറഞ്ഞ് വാലും ചുരുട്ടി ഒതുങ്ങേണ്ട അവസ്ഥ വന്നു എന്നത് മാത്രമായിരുന്നു പരിണാമം.

അച്ചുതാനന്ദന്‍ ഈ പറഞ്ഞത് പോലെ ആദര്‍ശ  ധീരനും, തളരാത്ത പോരാളിയും ഒക്കെ ആണ് എങ്കില്‍ ജങ്ങള്‍ക്ക് മുന്നില്‍ ചില ചോദ്യങ്ങള്‍ക്ക് എങ്കിലും ഉത്തരം നല്‍കാനുമാദ്ദേഹം ബാധ്യസ്ഥനാണ്.
1)പീഡന  കേസ്സിലെ ഒരു പ്രമുഖനെ പോലും മുഖ്യമന്ത്രി അയിഒരുന്ന സമയത്ത് അറസ്റ്റ് ചെയ്യാന്‍ വി എസ്സിന് കഴിഞ്ഞില്ല. അഭ്യന്തര മന്ത്രിയെ മറികടന്ന്‌  ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നു ന്യാമെങ്കില്‍ , താങ്കളെ ഒരു കഴിവ്കെട്ട ഭരണാധികാരി എന്ന് വിളിക്കേണ്ടി വരും.

2) പിണറായി വിജയ എന്ന ദുഷ്ട ശക്തിക്ക് എതിരെ സന്ധിയില്ല സമരം നടത്തുന്ന ധീരന്‍ എന്നതാണല്ലോ താങ്കള്‍ ഇപ്പോള്‍ ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കുന്ന സ്വന്തം ചിത്രം.
ഏറെക്കാലമായല്ലോ ഈ പണി തുടങ്ങിയിട്ട് ടു. ഒടുക്കം പി ബിയില്‍ നിന്നും സ്റ്റേറ്റ്  കമ്മറ്റി വരെ ചവിട്ടി കൂട്ടി അവര്‍  എത്തിച്ചു. പിണറായി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രം സ്വന്തം സ്ഥാനം ഒഴിയുകയും ഉള്ളു . നിങ്ങളുടെ വാക്കിന് ഒരു വിലയും ഇല്ലാത്ത പാര്‍ട്ടിയില്‍ എന്തിന് കടിച്ചു തൂങ്ങി നില്‍ക്കണം ? താങ്കള്‍ പിന്നില്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ജനങ്ങളുടെ മധ്യത്തിലേക്ക് പാര്‍ട്ടിയെ ഉപേക്ഷിച്ചു ചെന്ന് കൂടെ. അതോ പാര്‍ട്ടി കൈവിട്ടാല്‍ "പട്ടി പോലും തിരിഞ്ഞു നോക്കില്ല" എന്ന അവസ്ഥ വരുമെന്ന ഭയമോ ? ഫിലിപ്പ്  പ്രസാദ്മാരും , അപ്പുക്കുട്ടന്മാരും ഒക്കെ തുടക്കത്തില്‍ തലയില്‍ ഏറ്റിയാലും  ഒടുവില്‍ "വേശ്യയെ പോലെ ഉപയോഗിച്ച് വലിച്ചെറിയും " എന്ന ഭീതിയും ഉള്ളില്‍ ഉണ്ടോ സഖാവേ ?


കയ്യില്‍ ഉള്ള അധികാരം കളയാതെ ഇരിക്കാനും, കിട്ടാനുള്ള അധികാരം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനും എന്ത് നാണംകെട്ട നിലപാട്  എടുക്കാനും മടിയില്ലാത്ത ഒരു തരാം താണ അവസര വാദിയായി വി എസ് ഏറ്റവും അധ:പതിച്ചത് ദൃശ്യ മാധ്യമങ്ങള്‍ അവരുടെ താത്പര്യങ്ങള്‍ക്കായി അദ്ദേഹത്തെ ചുമലില്‍ ഏറ്റി  തുടങ്ങിയതിനു ശേഷമാണ് . തിരഞ്ഞെടുപ്പുകള്‍ എന്തെങ്കിലും അടുത്തുണ്ടെങ്കില്‍ വി എസ് അപ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കും  ,  ഒച്ചപാടുകള്‍  ഉണ്ടാക്കും. ഒരു രണ്ടു മൂന്നു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകള്‍ ഇല്ലെങ്കില്‍ മാപ്പ് പറയും , കാലു പിടിക്കും അടങ്ങി ഒതുങ്ങി മൂലക്കിരിക്കും. ഇതാണ് ധീരനായ പോരാളിയുടെ സ്ഥിരം പരിപാടി. പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്ന പിണറായി കാരാട്ട്മാര്‍ക്ക് പിന്നെ ഇപ്പോള്‍ മാധ്യമങ്ങളെ കണ്ടാല്‍ മുട്ട് വിറയ്ക്കും. അത് കൊണ്ട് രണ്ടും കല്‍പ്പിച്ചു മൂപ്പിന്നിനെ ചവിട്ടി പുറത്താക്കാനും അവര്‍ക്ക് ഭയമാണ് . മാധ്യമങ്ങള്‍ വി എസ്സിനെ രക്തസാക്ഷി പരിവേഷം നല്‍കി പാര്‍ട്ടിക്ക് എതിരെ ഉപയോഗിക്കുമോ എന്ന ഭയം .