മലയാളം ബ്ലോഗുകള്‍ വായിച്ചു തുടങ്ങിട്ട് കുറച്ചു കാലമായി . പല ബ്ലോഗുകളും
വായിക്കുന്ന അവസരങ്ങളില്‍ ഒരിക്കല്‍ പോലും സ്വന്തമായി ഒരു ബ്ലോഗ് എഴുതി
തുടങ്ങിയാലോ എന്ന ചിന്ത എന്നിലേക്ക് വന്നിട്ടില്ല . സാധാരണയായി
ബ്ലോഗുകള്‍ വായിച്ച് , ഉള്ളടക്കം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും
മിണ്ടാതെ പോവുകയാണ് എന്‍റെ പതിവ്. കാരണം മറ്റൊന്നുമല്ല. മലയാളം ബ്ലോഗുകളില്‍
ഇംഗ്ലീഷില്‍ അഭിപ്രായം പറയുന്നത് ഒരു സുഖമില്ലാത്ത ഏര്‍പ്പാട് ആണ് എന്ന
തോന്നല്‍. ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിനോട് ആരംഭ ഭയം ഉള്ളത് കൊണ്ട് ഈ കഴിഞ്ഞ ദിവസം മുന്‍പ് വരെ അതൊന്ന് ശ്രമിച്ചു നോക്കുക പോലും ചെയ്തിട്ടില്ല .
ഈ കഴിഞ്ഞ ദിവസം, പതിവ് വായനകള്‍ക്കിടെയാണ് ഡല്‍ഹിയില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് (ആ കേസിന് കിട്ടുന്ന മാധ്യമ ശ്രദ്ധയെക്കുറിച്ച്) അരുന്ധതി റോയ് നടത്തിയഅഭിപ്രായത്തെ വ്യാഖ്യാനിച്ചും , കയ്യടിച്ചും കാളിദാസന്‍ എന്ന ബ്ലോഗര്‍ എഴുതിയ ലേഖനം വായിക്കാന്‍ ഇടയായത് . സെലിബ്രിറ്റികളുടെ കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍ . അരുന്ധതി റോയ് ജെനുസ്സില്‍പ്പെട്ട സെലിബ്രിറ്റികളുടെ അഭിപ്രായങ്ങള്‍ക്ക് സാധാരണ വലിയ പ്രാധാന്യം കൊടുക്കാറുമില്ല.
പക്ഷേ കാളിദാസന്‍ അരുന്ധതി റോയി നടത്തിയ അഭിപ്രായങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാനങ്ങള്‍ കണ്ടപ്പോള്‍ ഒരു രസത്തിന് എന്‍റെ നിരീക്ഷണങ്ങള്‍ ഒന്ന് പറഞ്ഞാലോ എന്ന് തോന്നി . ഒരു അഭിപ്രായം പറഞ്ഞു. എന്‍റെ പരിമിതി കൊണ്ട് തുടക്കം ഇംഗ്ലീഷില്‍ ആയിരുന്നു. കാളിദാസന്‍ എനിക്ക് മറുപടി നല്‍കിയപ്പോള്‍ തിരക്കുകള്‍ അധികം ഇല്ലാത്തതിനാല്‍ ഒരു സംവാദം ഞാനും തുടങ്ങി .ഇടയ്ക്ക് ചര്‍ച്ച മലയാളത്തില്‍ ആകാം എന്ന് കാളിദാസന്‍ പറഞ്ഞപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കാനുള്ള ആരംഭ ഭയം സംവാദ ചൂടില്‍ ഞാന്‍ മറന്നു . ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് ചര്‍ച്ച തുടര്‍ന്നു . മുന്നൂറിന് മേല്‍ അഭിപ്രായങ്ങളിലേക്ക് നീണ്ട ആ ചര്‍ച്ച ഇപ്പോഴും കാളിദാസന്‍റെ ബ്ലോഗില്‍ തുടരുന്നു. അത് കൊണ്ട് എനിക്ക് വ്യക്തിപരമായി ഒരു ഗുണവും , ദോഷവും ഉണ്ടായി . ട്രാന്‍സ്ലേറ്റര്‍ ശീലമാവുകയും , അക്ഷര പിശകുകള്‍ ഗണ്യമായി കുറയുകയും ചെയ്തു . അത് ഗുണം . ദോഷം, എന്ത് കൊണ്ട് സ്വന്തം ബ്ലോഗ് ആയികൂടാ എന്ന ദുരാഗ്രഹം പിടിപെട്ടു .
അങ്ങനെ ബ്ലോഗ് തുടങ്ങി . ആദ്യ പോസ്റ്റ് ഈ ബ്ലോഗ് തുടങ്ങാന്‍ കാരണമായ ചര്‍ച്ച തന്നെ ആകട്ടെ എന്നും തീരുമാനിച്ചു . ഇത്രയും പറഞ്ഞത് എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ എന്ന വി കെ എന്‍ സിദ്ധാന്തം മുന്‍നിറുത്തിയാണ് . ഇനി വിഷയത്തിലേക്ക് നേരെ കടക്കാം
ഞാനും കാളിദാസനും തമ്മിലെ ചര്‍ച്ച തുടങ്ങുന്നത് ,ഡല്‍ഹി ബലാത്സംഗം - കൊലപാതകം കേസ്സില്‍ അരുന്ധതി റോയി ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിന് മേല്‍.
അരുന്ധതി റോയി ആ പെണ്‍കുട്ടി മിഡില്‍ ക്ലാസ്സും പ്രതികള്‍ താഴ്ന്ന ജാതി (സമൂഹത്തിന്‍റെ - പച്ചക്കറി വില്‍പ്പന , ജിം ഇന്‍സ്ട്രക്ക്റ്റര്‍ തുടങ്ങിയ തൊഴില്‍ ചെയ്യുന്ന ആളുകള്‍ ) ആയതു കൊണ്ടാണ് കേസ്സിന് ഇത്രയും ശ്രദ്ധ കിട്ടുന്നത് ,എന്നും താഴ്ന്ന ജാതിയിലെ പെണ്‍കുട്ടികള്‍ക്ക് നീതി അന്യമാണ് എന്ന് അര്‍ഥം വെച്ച് ജാതി കാര്‍ഡ് ഇറക്കി. കാളിദാസനെ പോലെ എല്ലാം ജാതി കണ്ണാടി വെച്ച് മാത്രം കാണുന്ന ആളുകള്‍ ഏറെയുണ്ട് ഇന്ത്യയില്‍ എന്നും അവര്‍ ഈ വിഷയത്തില്‍ വ്യക്തമായ ജാതി യുടെ നിറം കൊടുക്കും എന്നും അരുന്ധതി റോയിയെ പോലെ സമയ പരീക്ഷണം കഴിഞ്ഞ ഒരു പ്രശംസാ പ്രാര്‍ത്ഥിക്ക് നല്ലത് പോലെ അറിയാം . കാളിദാസന്മാര്‍ തന്‍റെ അഭിപ്രായങ്ങള്‍ ഏറ്റെടുക്കും , അതില്‍ ജാതി കലര്‍ത്തി കയ്യടിക്കും - അവര്‍ വിചാരിച്ചത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു . കാളിദാസന്‍ പ്രശനത്തില്‍ നല്ല അസലായി ജാതി കലര്‍ത്തി . ഇടയ്ക്ക് ഒന്ന് പറയട്ടെ ; പറയുന്നത് ഔചിത്യമില്ലായ്മ ( തനി മലയാളത്തില്‍ പോക്ക്രിത്തരം ) ആണ് എന്ന് അറിയാവുന്ന അരുന്ധതി തന്‍റെ അഭിപ്രായം പറഞ്ഞു തുടങ്ങുന്നത് തന്നെ ക്ഷമാപണ പൂര്‍വ്വമാണ് . അഭിപ്രായം പറഞ്ഞ് പതിനഞ്ചു മാത്രകളുടെ മാധ്യമ ശ്രദ്ധ തന്‍റെ മേലേക്ക് ആകര്‍ഷിച്ച ശേഷം പതിവ് പോലെ അടുത്ത മേച്ചില്‍പ്പുറം ആല്ലെങ്കില്‍ വിവാദം തേടി അവര്‍ അവരുടെ പാട്ടിനു പോവുകയും ചെയ്തു
കാളിദാസന്‍ ഒരു പടി കൂടി മുന്നോട്ടു പോയി ഡല്‍ഹിയിലെ ആ നിര്‍ഭാഗ്യ സമ്പത്ത് /സ്വാധീനം ഇതൊക്കെയുള്ള കുടുമ്പത്തില്‍ ജനിച്ച കുട്ടിയാണ് എന്നും , ഈ കുറ്റ കൃത്യത്തിന് എതിരെ പ്രതികരിച്ചവര്‍ മുഴുവന്‍ വരേണ്യ വര്‍ഗ്ഗം (അതെന്തു വര്‍ഗ്ഗം കാളി ?) ആണെന്നും കൂടി പറഞ്ഞു കയ്യടിച്ചു. ഇതിനാണ് ഞാന്‍ പ്രതികരിച്ചു തുടങ്ങിയത് . അവിടെയാണ് സംവാദം തുടങ്ങുന്നതും .
കാളിദാസന്‍ പറയുന്നത് തെറ്റാണ് , ആ പെണ്‍കുട്ടി സമ്പന്ന അല്ല , അരുന്ധതി റോയി പറഞ്ഞത് ജാതി കാര്‍ഡ് കളിച്ചുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് എന്നുള്ള എന്‍റെ അഭിപ്രായങ്ങള്‍ ഞാന്‍ അവിടെ പറഞ്ഞു . ഇത്തരം ജാതി വെറി പിടിച്ച അഭിപ്രായങ്ങള്‍ ഈ മൃഗീയമായ കുറ്റ കൃത്യത്തില്‍ ഇപ്പോള്‍ നില്‍ക്കുന്ന ഫോക്കസ് തിരിച്ചു വിടാന്‍ മാത്രമേ ഉപകരിക്കു എന്നും ഞാന്‍ കൂട്ടി ചേര്‍ത്തു .അതിനു കാളിദാസന്‍ മറുപടി നല്‍കിയത് ഇന്ത്യന്‍ സര്‍ക്കാര്‍ 29 രൂപ വരുമാനം ഉള്ളവര്‍ ഒക്കെ സമ്പന്നര്‍ ആണ് എന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് ആ പെണ്‍കുട്ടി സമ്പന്ന തന്നെ എന്നാണ് .
കാളിദാസന്‍റെ നിലവാരം വെച്ച് ഈ പറഞ്ഞത് കാളിദാസന് തമാശയാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് അത് അങ്ങനെ അല്ല കാളിദാസാ എന്ന് ഞാനും പറഞ്ഞു . വാദം മുറുകിയപ്പോള്‍ കാളി നിലപാട് മാറ്റി . താന്‍ ആ പെണ്‍കുട്ടി സമ്പന്ന /സ്വാധീനം ഉള്ളയാള്‍ ആണ് എന്ന് പറഞ്ഞിട്ടേ ഇല്ല എന്നായി . 29 രൂപ കേസ് ചൂണ്ടി കാണിച്ചപ്പോള്‍ വിഷമിച്ചാണെങ്കിലും കാളിദാസന്‍ ആദ്യ നിലപാടിലേക്ക് തിരികെ വന്നു (ഏറ്റവും ഒടുവില്‍ വീണ്ടും താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയാന്‍ ഇടയ്ക്കിടെ ശ്രമിച്ചു കൊണ്ടിരിക്കുന്നു ).
പിന്നെയുള്ള കാളിദാസന്‍റെ വാദം സ്വന്തമായി ഒരു രൂപ സമ്പാദ്യം ഇല്ലാത്ത മഹാത്മാ ഗാന്ധി , മദര്‍ തെരേസ്സ എന്നിവര്‍ക്ക് ഇന്ത്യയില്‍ ഭയങ്കര സ്വാധീനം ആയിരുന്നു എന്നായി. മരിച്ച പെണ്‍കുട്ടിക്കും അവരുടെ അതെ അളവില്‍ സ്വാധീനം ഉണ്ടെന്നു സാരം. അല്ലെങ്കില്‍ ആ പെണ്‍കുട്ടിയെയും ആ കുട്ടിയുടെ കുടുമ്പത്തിന്റെ സമ്പത്ത് /സ്വാധീനം എന്നിവയെ കുറിച്ച് പറയുമ്പോള്‍ മഹാത്മാ ഗാന്ധി, മദര്‍ തെരേസ എന്നിവര്‍ കടന്നു വരേണ്ട കാര്യമില്ലല്ലോ . ഈ കമ്പാരിസന്‍ വിവരക്കേടാണ് എന്ന് കാളിദാസനെ പറഞ്ഞു മനസിലാക്കാന്‍ പറ്റില്ല. കാരണം വിവരക്കേട് പറയുന്നവര്‍ അത് സമ്മതിച്ച് തരുക പതിവില്ലല്ലോ . അത് കൊണ്ട് ആ വിഫല ശ്രമത്തിനു പകരം സ്വാധീനം എന്നത് പണത്തിന്‍റെ കളി തന്നെയാണ് എന്നതിന് ഉദാഹരണമായി മഹാത്മാ ഗാന്ധിയെ ദരിദ്രന്‍ ആക്കി നിറുത്താന്‍ ഇന്ത്യ ചിലവാക്കിയ കോടികളുടെ കഥയും , മദര്‍ ഒന്ന് കൈ ഞൊടിച്ചാല്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും വന്നു വീണിരുന്ന ലക്ഷക്കണക്കിന് ഡോള റുകളുടെ കാര്യവും ഞാന്‍ പറഞ്ഞു . അതോടെ കാളിദാസന്‍ ഗാന്ധിയെയും തെരേസ്സയെയും ഉപേക്ഷിച്ചു
വാദങ്ങള്‍ ഓരോന്നായി പാളിയപ്പോള്‍ കാളിദാസന്‍റെ അടുത്ത ശ്രമം എന്നെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുത്തി ബ്രാന്‍ഡ് ചെയ്യാന്‍ വേണ്ടിയായി. കാരണം സ്വന്തം വാദങ്ങള്‍ പൊളിയുമ്പോള്‍ സത്യം പറയുന്നവനെ ഒരു പ്രത്യേക വിഭാഗം ആക്കി ബ്രാന്‍ഡ് ചെയ്യുന്നതാണല്ലോ ഇന്നത്തെ ഒരു രിതി . വരേണ്യതയുടെ വ്യക്താവ് , സമ്പന്നന്‍ , ബ്രാഹ്മണന്‍ , നായര്‍ , അവര്‍ണ്ണരില്‍ പിന്നോക്കം നില്‍ക്കുന്നവന്‍ , സവര്‍ണ്ണ ഫാസിസ്റ്റ് ,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന്‍ , ഉമ്മന്‍ ചാണ്ടിയുടെ ആള്‍ , സോണിയാ ഗാന്ധിയുടെ ആള്‍, നരേന്ദ്ര മോഡിയുടെ ആള്‍ അങ്ങനെ പല ബ്രാന്‍ഡുകള്‍ കാളിദാസന്‍ ഇതുവരെ എന്‍റെ മേല്‍ ഒട്ടിക്കാന്‍ ശ്രമിച്ച് കഴിഞ്ഞു (നിലപാടുകളിലോ സ്ഥിരത ഇല്ല. എന്നാല്‍ ഒരുത്തനെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എങ്കിലും അതിന് ഉപയോഗിക്കുന്ന ബ്രാണ്ടുകളില്‍ എങ്കിലും സ്ഥിരത വേണം എന്ന് അറിയാന്‍ ചുരുങ്ങിയ സാമാന്യബോധം ഉള്ളവര്‍ക്കല്ലേ പറ്റു ? ) അതും ഒന്നും നടന്നില്ല . ഒടുവില്‍ കാളിദാസന്‍റെ ആത്മശാന്തിക്കു മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു ബ്രാന്‍ഡ് കാളിദാസന്‍ ചൂണ്ടി കാണിച്ചാല്‍ മതി , ഞാന്‍ അതാണ് എന്ന് സമ്മതിച്ചു തരാം എന്ന് എനിക്ക് പറയേണ്ടി വന്നു. പാവം , എന്നെ ബ്രാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ എങ്ങാനും മരിച്ചു പോയാല്‍ , ഗതി കിട്ടാതെ അലയും. എന്തിനാ നമ്മളായിട്ട് വെറുതെ ?
കാളിദാസന്‍ അടുത്ത പടി കയറിയത് ഇന്ത്യയില്‍ പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് ( അരുന്ധതി റോയിയോ താനോ ജാതി പറഞ്ഞില്ല എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ വാദങ്ങള്‍ പാളിയപ്പോഴും , ഇടയ്ക്കും ഒക്കെ ഉള്ള വാദം ). ശരി ഇനി സംവാദം ആ വഴിക്ക് തിരിയാന്‍ ആണെങ്കില്‍ അങ്ങനെ എന്ന് കരുതി ഞാന്‍ ഒന്ന് രണ്ട് വസ്തുതകള്‍ ചൂണ്ടിക്കാട്ടി
1) ഇന്ത്യയില്‍ ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം ) , ഇല്ലാത്തവന്‍ എന്നീ രണ്ടു ജാതികള്‍ മാത്രമേ നീതി- നീതി നിഷേധം ഈ കാര്യത്തില്‍ ഉള്ളു .
ഉദാഹരണമായി കുറെ കേസുകള്‍ ചൂണ്ടി കാട്ടുകയും ചെയ്തു . പിന്നെ ഇരയുടെയും , വേട്ടക്കാരന്‍റെയും ജാതി നോക്കിയല്ല സാധാരണക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഇറങ്ങുന്നത് എന്നതിന് ഉദാഹരണമായി ജെസ്സിക്ക ലാല്‍ കേസും . ജെസീകാ ലാല്‍ കേസ്സില്‍ യാതൊരു പ്രതിഷേധവും ഇന്ത്യയില്‍ നടന്നിട്ടില്ല എന്നതായിരുന്നു കാളിദാസന്‍റെ മറുവാദം - വിവരക്കേട്, അറിവില്ലായ്മ ഇതൊന്നും ഒരു കുറ്റമല്ല പക്ഷെ അത് തനിക്കു അലങ്കാരം ആണ് എന്ന മട്ടില്‍ കാളിദാസന്‍മാര്‍ നടന്നു തുടങ്ങിയാല്‍ കാണുന്നവര്‍ക്ക് കഷ്ടം എന്നേ പറയാന്‍ സാധിക്കു. ഞാന്‍ അത് പറഞ്ഞു
2) അടുതതതായി ഞാന്‍ ചൂണ്ടികാട്ടിയത് ഇന്ത്യയില്‍ നടക്കുന്ന പിന്നോക്ക വിഭാഗ ചൂഷണത്തിന്‍റെ രണ്ട് പ്രധാന കാരണങ്ങള്‍ ആയിരുന്നു.
നമ്മുടെ നാട്ടില്‍ വ്യത്യസ്ത ജന വിഭാഗത്തിന്‍റെ ഉന്നമനത്തിനായി നിയമ അതതു വിഭാഗങ്ങളില്‍ സാമ്പത്തികമായും ,സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തില്‍ മുന്നോക്കം കൊണ്ടുവരാന്‍ വ്യക്തമായ അവകാശങ്ങള്‍/ അനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട് . പക്ഷെ ഈ അവകാശങ്ങള്‍/ആനുകൂല്യങ്ങള്‍ സാമ്പത്തികം , സാമൂഹികം ഈ നിലകളില്‍ പിന്നോക്കം നില്‍ക്കുന്നവരില്‍ പൂര്‍ണ്ണമായി എത്തുവാന്‍ അനുവദിക്കാതെ , അതാതു വിഭാഗത്തിലെ തന്നെ സമ്പന്നര്‍ അവകാശങ്ങളുടെ പേരില്‍ കയ്യിട്ടു വാരുന്നു . ഫലമോ ? ഓരോ വിഭാഗത്തിലെയും സമ്പന്നര്‍ കുടുതല്‍ മുന്നോട്ടും ദരിദ്രര്‍ കൂടുതല്‍ പിന്നോട്ടും പോകുന്നു. ചൂഷണം തുടരുന്നു
ഇത്രത്തോളം ആയപ്പോഴേക്കും കാളിദാസന് നില തെറ്റുകയും ഉള്ളിലെ വിഷം മൊത്തമായി പുറത്തു വരുകയും ചെയ്തു .
"ഞങ്ങളുടെ ആളുകള്‍ക്ക് അനുവദിച്ച അവകാശം ഞങ്ങള്‍ കയ്യിട്ടു വാരും . അത് ഹര്‍ഷവര്‍ദ്ധന് സഹിക്കാന്‍ വയ്യെങ്കില്‍ പോയി കേസ് കൊട്" എന്നായി ലൈന്‍
ഓരോ വിഭാഗത്തിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞിരുന്നു
അത് ഇതാണ് :
"സാമ്പത്തിക മാനദണ്ഡം ആക്കണ്ട എന്ന് കാളിദാസന്‍ പറയുന്നതിന് പിന്നിലെ വികാരം ഞാന്‍ മനസിലാക്കുന്നു. വര്‍ഷം 12 ലക്ഷം രൂപ വരുമാനം ഉള്ള കാളിദാസന്‍ (ഉദാഹരണമാണ് ., കഥാപാത്രങ്ങള്‍, മാര്‍ക്ക് , തുക ഇതൊക്കെ സങ്കല്‍പികം) സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ട് അവന് തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. കാളിദാസന്‍റെ മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില് . ഇനി കാളിദാസന്റെ അതേ ജാതിയില്‍ ഉള്ള വെറും ദാസന്‍ , പണി മുന്‍സിപാലിറ്റിയില്‍ . വാര്‍ഷിക വരുമാനം - അങ്ങനെ എഴുതാന്‍ വേണ്ടി ഒന്നും ഇല്ല. വെറും ദാസന്‍റെ മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സംവരണ സീറ്റില്‍ കാളിദാസന്‍റെ മകനും വെറും ദാസന്‍റെ മകനും പരിഗണിക്കപ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്‍റെ പേരില്‍ വേറെ ഗതിയില്ലാത്ത വെറും ദാസന്‍റെ മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന കാളിദാസന്‍റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു. "
അതിനു കാളിദാസന്‍ പ്രതികരിച്ചത് ഇങ്ങനെ :
>> ദാസനും കുടുംബവും ആയിരക്കണക്കി നു വര്‍ഷങ്ങള്‍ 80 % വരുന്ന സമൂഹത്തിലെ
മനുഷ്യരുടെ അവകാശങ്ങള്‍ കയ്യിട്ടു വാരിയില്ലേ? എന്തേ അത് അനീതി ആണെന്ന്
അന്നൊന്നും തോന്നാതിരുന്നത്? അന്ന് മൊത്തമായി കയ്യിട്ടു വരിയല്ലോ.
ഇപ്പോള്‍ കാളിദാസന്‍മാര്‍ 50% മാത്രമേ കയ്യിട്ടു വാരുന്നുള്ളു. അതങ്ങ്
സഹിച്ചേക്ക്. അല്ലാതെ വേറെ വഴിയില്ല.<<
ഉള്ളിലെ വിഷം മുഴുവനായി തുപ്പി എന്ന് മാത്രമല്ല കാളിദാസന്മാര്‍ ചെയ്യുന്ന കയ്യിട്ടുവാരല്‍ പാവം ദാസന്മാരുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള ശ്രമവും
ഇതാണ് സത്യം. 35000 രൂപ മാസ വരുമാനം ഉള്ള കാളിദാസന്മാര്‍ ( വീണ്ടും ഉദാഹരണം മാത്രം ) പാവം ദാസന്മാര്‍ (ജാതി സര്‍ട്ടിഫിക്കറ്റ് കാളിദാസന്‍റെ സ്വജാതി എന്ന് പറയുന്ന, 30 രൂപ തികച്ചു കിട്ടാത്ത ) സമൂഹത്തില്‍ മുന്നോട്ടു വരണം എന്ന് കരുതി നിയമം അവര്‍ക്ക് നല്‍കുന്ന അവകാശങ്ങളില്‍ കയ്യിട്ടു വാരും. എന്നിട്ട് പാവം ദാസനെയും അവന്‍റെ കുടുമ്പത്തെയും നിത്യമായി ഇരുട്ടില്‍ തന്നെ തള്ളി ഇടും. അതും പോരാഞ്ഞ് പാവം ദാസന്‍ ഇരുട്ടില്‍ കിടക്കുന്നതിന്‍റെ ഉത്തരവാദിത്വം വഴിയെ പോകുന്ന എതവന്‍റെ യെങ്കിലും തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിച്ചു ദാസന് വേണ്ടി കാളിദാസന്മാര്‍ കണ്ണുനീര്‍ ഒഴുക്കുകയും ചെയ്യും .
ഈ സത്യങ്ങള്‍ ഹര്‍ഷവര്‍ദ്ധന്‍ വിളിച്ച് പറഞ്ഞാല്‍ കാളിദാസന്മാര്‍ ഹര്‍ഷവര്‍ദ്ധനെ ബ്രാഡ് ചെയ്യാന്‍ ശ്രമിക്കുന്നു, കലി തുള്ളുന്നു, കേസ് കൊട് എന്ന് വെല്ലു വിളിക്കുന്നു.
പരിതാപകരം തന്നെ കാളിദാസാ ഈ കൈകാലിട്ടടി എന്നല്ലാതെ എന്ത് പറയാന്‍. ഞാന്‍ അത് അവിടെ പറഞ്ഞു
കാളിദാസന്മാരുടെ ശാസ്ത്രം വളരെ ലളിതമാണ്
പക്ഷെ എങ്ങനെയൊക്കെ ചീറ്റിയാലും, എന്ത് അമര്‍ഷം കാണിച്ചാലും സത്യങ്ങള്‍ കള്ളങ്ങള്‍ അവുകയില്ലല്ലോ .
പറഞ്ഞ് അവസാനിപ്പിക്കും മുന്‍പ് ഒരു കാര്യം കൂടി പറയേണ്ടതുണ്ട് . ചര്‍ച്ച നീണ്ടപ്പോള്‍ വാദങ്ങള്‍ എല്ലാം പാളിയ കാളിദാസന്‍ സ്വന്തം നിലപാടുകള്‍, താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതൊക്കെ ഒരുപാട് തവണ മാറ്റി പറഞ്ഞു . ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ എനിക്ക് നേരെ അമര്‍ഷം പ്രകടിപ്പിക്കുന്നു, ചീറ്റുന്നു . എന്‍റെ നിലാപാടുകള്‍ ഇപ്പോഴും ചര്‍ച്ച തുടങ്ങിയ സമയത്ത് ഉള്ളത് തന്നെ . ഉള്ള കാര്യം പറഞ്ഞാല്‍ പിന്നെ അത് മാറ്റി പറയേണ്ടി വരില്ലലോ
എന്‍റെ നിലപാടുകള്‍ പ്രധാനമായും മൂന്ന് (ചര്‍ച്ച തുടങ്ങിയപ്പോഴും, പുരോഗമിച്ചപ്പോഴും , ഇപ്പോള്‍ എത്തി നില്‍ക്കുന്ന ദിശയിലും ഇവ ഒരിക്കല്‍ പോലും മാറിയിട്ടില്ല )
1) അരുന്ധതി റോയ് ദല്‍ഹി സംഭവത്തില്‍ പറഞ്ഞ അഭിപ്രായം ജാതി കാര്‍ഡ് കളിച്ചു കയ്യടി നേടാനുള്ള ഒരു അടവ് മാത്രം ആയിരുന്നു . അരുന്ധതി റോയിയുടെ വാക്കുകളില്‍ കൂടുതല്‍ ജാതി നിറം കലര്‍ത്തിയത് കാളി ദാസന്‍ ആണ്
2) ഡല്‍ഹിയിലെ പെണ്‍കുട്ടി കാളിദാസന്‍ പറയുന്നത് പോലെ സമ്പത്ത്/ സ്വാധീനം ഉള്ള കുടുമ്പത്തില്‍ നിന്നും അല്ല.
3) ഇന്ത്യയില്‍ ജാതി രണ്ടേ ഉള്ളു . ഉള്ളവന്‍ (അധികാരം/ സ്വാധീനം/പണം) എന്നാ ഒരു ജാതി. ഇല്ലാത്തവന്‍ എന്ന രണ്ടാം ജാതി . ഈ ജാതികള്‍ അടിസ്ഥാനമാക്കിയാണ് നീതി- നീതി നിഷേധം എന്നിവ ഈ രാജ്യത്ത് നടക്കുന്നത്. അല്ലാതെ സര്‍ട്ടിഫിക്കറ്റ് ജാതി നോക്കിയല്ല.
തുടര്‍ന്നുള്ള സംവാദത്തില്‍ ദളിത് ചൂഷണം , സംവരണം ഇതൊക്കെ വിഷയമാക്കി കൊണ്ട് വന്ന് സ്വന്തം പോസ്റ്റിലും അഭിപ്രായങ്ങളിലുമായി പറഞ്ഞ മണ്ടത്തരങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചത് കാളിദാസന്‍ ആയിരുന്നു. ഓരോ വിഷയത്തിലും വ്യക്തമായ മറുപടികള്‍ ഞാന്‍ കൊടുക്കുകയും ചെയ്തു. തൊട്ടു മുന്നേ പറഞ്ഞ മണ്ടത്തരം മറയ്ക്കാന്‍ ഓരോ വിഷയം കാളിദാസന്‍ പുതിയതായി കൊണ്ട് വന്നപ്പോഴും അവയില്‍ എല്ലാം ഒരു സമാനത മാത്രം, ഉണ്ടായിരുന്നു. ഓരോന്നിലും കാളിദാസന്‍ സൗകര്യം പോലെ നിലപാട് (മാറ്റും ഉദാഹരണത്തിന് ആദ്യം അയാള്‍ പറഞ്ഞു സംവരണത്തിന് സാമ്പത്തികം ഒരു മാനദണ്ഡം ആകേണ്ട കാര്യമില്ല എന്ന്. തുടര്‍ന്ന് അത് ക്രീമി ലയര്‍ അനുസരിച്ച് വേണമെങ്കില്‍ ആയിക്കോ എന്നായി. പിന്നെ വീണ്ടും സമുദായം അനുസരിച്ച് മാത്രം മതി എന്ന് പറഞ്ഞു. ഒടുക്കം ഒരു തരത്തിലും സ്വന്തം വാദങ്ങള്‍ സ്ഥാപിക്കാന്‍ പറ്റില്ല എന്ന് വന്നപ്പോള്‍ കലി കയറി "ഞങ്ങളുടെ ആളുകള്‍ക്ക് അനുവദിക്കപ്പെട്ട അവകാശങ്ങളില്‍ ഞങ്ങള്‍ കയ്യിട്ടു വാരും . അതിനെ ചോദ്യം ചെയ്യാന്‍ നീ ആര് " എന്നതായി നയം ) . ഓരോ കാര്യത്തിനും വ്യക്തമായി നിലപാടുകള്‍ മാറ്റാതെ ഞാന്‍ ഇപ്പോഴും വാദം തുടരുന്നു .
അല്‍പ്പം നന്മ ബാക്കിയുള്ള ആരുടേയും മനസ്സിനെ മരവിപ്പിക്കുന്ന ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് ഇടയിലും ജാതി കളിക്കുന്ന വിഷ ജന്തുക്കള്‍ നമ്മുടെ നാടിന്‍റെ ശാപമാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത് കൊണ്ട് കൂടിയാണ് ഈ പോസ്റ്റ് ഉണ്ടായത് .
ഈ കഴിഞ്ഞ ദിവസം, പതിവ് വായനകള്‍ക്കിടെയാണ് ഡല്‍ഹിയില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് (ആ കേസിന് കിട്ടുന്ന മാധ്യമ ശ്രദ്ധയെക്കുറിച്ച്) അരുന്ധതി റോയ് നടത്തിയഅഭിപ്രായത്തെ വ്യാഖ്യാനിച്ചും , കയ്യടിച്ചും കാളിദാസന്‍ എന്ന ബ്ലോഗര്‍ എഴുതിയ ലേഖനം വായിക്കാന്‍ ഇടയായത് . സെലിബ്രിറ്റികളുടെ കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍ . അരുന്ധതി റോയ് ജെനുസ്സില്‍പ്പെട്ട സെലിബ്രിറ്റികളുടെ അഭിപ്രായങ്ങള്‍ക്ക് സാധാരണ വലിയ പ്രാധാന്യം കൊടുക്കാറുമില്ല.
പക്ഷേ കാളിദാസന്‍ അരുന്ധതി റോയി നടത്തിയ അഭിപ്രായങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാനങ്ങള്‍ കണ്ടപ്പോള്‍ ഒരു രസത്തിന് എന്‍റെ നിരീക്ഷണങ്ങള്‍ ഒന്ന് പറഞ്ഞാലോ എന്ന് തോന്നി . ഒരു അഭിപ്രായം പറഞ്ഞു. എന്‍റെ പരിമിതി കൊണ്ട് തുടക്കം ഇംഗ്ലീഷില്‍ ആയിരുന്നു. കാളിദാസന്‍ എനിക്ക് മറുപടി നല്‍കിയപ്പോള്‍ തിരക്കുകള്‍ അധികം ഇല്ലാത്തതിനാല്‍ ഒരു സംവാദം ഞാനും തുടങ്ങി .ഇടയ്ക്ക് ചര്‍ച്ച മലയാളത്തില്‍ ആകാം എന്ന് കാളിദാസന്‍ പറഞ്ഞപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കാനുള്ള ആരംഭ ഭയം സംവാദ ചൂടില്‍ ഞാന്‍ മറന്നു . ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് ചര്‍ച്ച തുടര്‍ന്നു . മുന്നൂറിന് മേല്‍ അഭിപ്രായങ്ങളിലേക്ക് നീണ്ട ആ ചര്‍ച്ച ഇപ്പോഴും കാളിദാസന്‍റെ ബ്ലോഗില്‍ തുടരുന്നു. അത് കൊണ്ട് എനിക്ക് വ്യക്തിപരമായി ഒരു ഗുണവും , ദോഷവും ഉണ്ടായി . ട്രാന്‍സ്ലേറ്റര്‍ ശീലമാവുകയും , അക്ഷര പിശകുകള്‍ ഗണ്യമായി കുറയുകയും ചെയ്തു . അത് ഗുണം . ദോഷം, എന്ത് കൊണ്ട് സ്വന്തം ബ്ലോഗ് ആയികൂടാ എന്ന ദുരാഗ്രഹം പിടിപെട്ടു .
അങ്ങനെ ബ്ലോഗ് തുടങ്ങി . ആദ്യ പോസ്റ്റ് ഈ ബ്ലോഗ് തുടങ്ങാന്‍ കാരണമായ ചര്‍ച്ച തന്നെ ആകട്ടെ എന്നും തീരുമാനിച്ചു . ഇത്രയും പറഞ്ഞത് എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ എന്ന വി കെ എന്‍ സിദ്ധാന്തം മുന്‍നിറുത്തിയാണ് . ഇനി വിഷയത്തിലേക്ക് നേരെ കടക്കാം
ഞാനും കാളിദാസനും തമ്മിലെ ചര്‍ച്ച തുടങ്ങുന്നത് ,ഡല്‍ഹി ബലാത്സംഗം - കൊലപാതകം കേസ്സില്‍ അരുന്ധതി റോയി ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിന് മേല്‍.
അരുന്ധതി റോയി ആ പെണ്‍കുട്ടി മിഡില്‍ ക്ലാസ്സും പ്രതികള്‍ താഴ്ന്ന ജാതി (സമൂഹത്തിന്‍റെ - പച്ചക്കറി വില്‍പ്പന , ജിം ഇന്‍സ്ട്രക്ക്റ്റര്‍ തുടങ്ങിയ തൊഴില്‍ ചെയ്യുന്ന ആളുകള്‍ ) ആയതു കൊണ്ടാണ് കേസ്സിന് ഇത്രയും ശ്രദ്ധ കിട്ടുന്നത് ,എന്നും താഴ്ന്ന ജാതിയിലെ പെണ്‍കുട്ടികള്‍ക്ക് നീതി അന്യമാണ് എന്ന് അര്‍ഥം വെച്ച് ജാതി കാര്‍ഡ് ഇറക്കി. കാളിദാസനെ പോലെ എല്ലാം ജാതി കണ്ണാടി വെച്ച് മാത്രം കാണുന്ന ആളുകള്‍ ഏറെയുണ്ട് ഇന്ത്യയില്‍ എന്നും അവര്‍ ഈ വിഷയത്തില്‍ വ്യക്തമായ ജാതി യുടെ നിറം കൊടുക്കും എന്നും അരുന്ധതി റോയിയെ പോലെ സമയ പരീക്ഷണം കഴിഞ്ഞ ഒരു പ്രശംസാ പ്രാര്‍ത്ഥിക്ക് നല്ലത് പോലെ അറിയാം . കാളിദാസന്മാര്‍ തന്‍റെ അഭിപ്രായങ്ങള്‍ ഏറ്റെടുക്കും , അതില്‍ ജാതി കലര്‍ത്തി കയ്യടിക്കും - അവര്‍ വിചാരിച്ചത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു . കാളിദാസന്‍ പ്രശനത്തില്‍ നല്ല അസലായി ജാതി കലര്‍ത്തി . ഇടയ്ക്ക് ഒന്ന് പറയട്ടെ ; പറയുന്നത് ഔചിത്യമില്ലായ്മ ( തനി മലയാളത്തില്‍ പോക്ക്രിത്തരം ) ആണ് എന്ന് അറിയാവുന്ന അരുന്ധതി തന്‍റെ അഭിപ്രായം പറഞ്ഞു തുടങ്ങുന്നത് തന്നെ ക്ഷമാപണ പൂര്‍വ്വമാണ് . അഭിപ്രായം പറഞ്ഞ് പതിനഞ്ചു മാത്രകളുടെ മാധ്യമ ശ്രദ്ധ തന്‍റെ മേലേക്ക് ആകര്‍ഷിച്ച ശേഷം പതിവ് പോലെ അടുത്ത മേച്ചില്‍പ്പുറം ആല്ലെങ്കില്‍ വിവാദം തേടി അവര്‍ അവരുടെ പാട്ടിനു പോവുകയും ചെയ്തു
കാളിദാസന്‍ ഒരു പടി കൂടി മുന്നോട്ടു പോയി ഡല്‍ഹിയിലെ ആ നിര്‍ഭാഗ്യ സമ്പത്ത് /സ്വാധീനം ഇതൊക്കെയുള്ള കുടുമ്പത്തില്‍ ജനിച്ച കുട്ടിയാണ് എന്നും , ഈ കുറ്റ കൃത്യത്തിന് എതിരെ പ്രതികരിച്ചവര്‍ മുഴുവന്‍ വരേണ്യ വര്‍ഗ്ഗം (അതെന്തു വര്‍ഗ്ഗം കാളി ?) ആണെന്നും കൂടി പറഞ്ഞു കയ്യടിച്ചു. ഇതിനാണ് ഞാന്‍ പ്രതികരിച്ചു തുടങ്ങിയത് . അവിടെയാണ് സംവാദം തുടങ്ങുന്നതും .
കാളിദാസന്‍ പറയുന്നത് തെറ്റാണ് , ആ പെണ്‍കുട്ടി സമ്പന്ന അല്ല , അരുന്ധതി റോയി പറഞ്ഞത് ജാതി കാര്‍ഡ് കളിച്ചുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് എന്നുള്ള എന്‍റെ അഭിപ്രായങ്ങള്‍ ഞാന്‍ അവിടെ പറഞ്ഞു . ഇത്തരം ജാതി വെറി പിടിച്ച അഭിപ്രായങ്ങള്‍ ഈ മൃഗീയമായ കുറ്റ കൃത്യത്തില്‍ ഇപ്പോള്‍ നില്‍ക്കുന്ന ഫോക്കസ് തിരിച്ചു വിടാന്‍ മാത്രമേ ഉപകരിക്കു എന്നും ഞാന്‍ കൂട്ടി ചേര്‍ത്തു .അതിനു കാളിദാസന്‍ മറുപടി നല്‍കിയത് ഇന്ത്യന്‍ സര്‍ക്കാര്‍ 29 രൂപ വരുമാനം ഉള്ളവര്‍ ഒക്കെ സമ്പന്നര്‍ ആണ് എന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് ആ പെണ്‍കുട്ടി സമ്പന്ന തന്നെ എന്നാണ് .
കാളിദാസന്‍റെ നിലവാരം വെച്ച് ഈ പറഞ്ഞത് കാളിദാസന് തമാശയാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് അത് അങ്ങനെ അല്ല കാളിദാസാ എന്ന് ഞാനും പറഞ്ഞു . വാദം മുറുകിയപ്പോള്‍ കാളി നിലപാട് മാറ്റി . താന്‍ ആ പെണ്‍കുട്ടി സമ്പന്ന /സ്വാധീനം ഉള്ളയാള്‍ ആണ് എന്ന് പറഞ്ഞിട്ടേ ഇല്ല എന്നായി . 29 രൂപ കേസ് ചൂണ്ടി കാണിച്ചപ്പോള്‍ വിഷമിച്ചാണെങ്കിലും കാളിദാസന്‍ ആദ്യ നിലപാടിലേക്ക് തിരികെ വന്നു (ഏറ്റവും ഒടുവില്‍ വീണ്ടും താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയാന്‍ ഇടയ്ക്കിടെ ശ്രമിച്ചു കൊണ്ടിരിക്കുന്നു ).
പിന്നെയുള്ള കാളിദാസന്‍റെ വാദം സ്വന്തമായി ഒരു രൂപ സമ്പാദ്യം ഇല്ലാത്ത മഹാത്മാ ഗാന്ധി , മദര്‍ തെരേസ്സ എന്നിവര്‍ക്ക് ഇന്ത്യയില്‍ ഭയങ്കര സ്വാധീനം ആയിരുന്നു എന്നായി. മരിച്ച പെണ്‍കുട്ടിക്കും അവരുടെ അതെ അളവില്‍ സ്വാധീനം ഉണ്ടെന്നു സാരം. അല്ലെങ്കില്‍ ആ പെണ്‍കുട്ടിയെയും ആ കുട്ടിയുടെ കുടുമ്പത്തിന്റെ സമ്പത്ത് /സ്വാധീനം എന്നിവയെ കുറിച്ച് പറയുമ്പോള്‍ മഹാത്മാ ഗാന്ധി, മദര്‍ തെരേസ എന്നിവര്‍ കടന്നു വരേണ്ട കാര്യമില്ലല്ലോ . ഈ കമ്പാരിസന്‍ വിവരക്കേടാണ് എന്ന് കാളിദാസനെ പറഞ്ഞു മനസിലാക്കാന്‍ പറ്റില്ല. കാരണം വിവരക്കേട് പറയുന്നവര്‍ അത് സമ്മതിച്ച് തരുക പതിവില്ലല്ലോ . അത് കൊണ്ട് ആ വിഫല ശ്രമത്തിനു പകരം സ്വാധീനം എന്നത് പണത്തിന്‍റെ കളി തന്നെയാണ് എന്നതിന് ഉദാഹരണമായി മഹാത്മാ ഗാന്ധിയെ ദരിദ്രന്‍ ആക്കി നിറുത്താന്‍ ഇന്ത്യ ചിലവാക്കിയ കോടികളുടെ കഥയും , മദര്‍ ഒന്ന് കൈ ഞൊടിച്ചാല്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും വന്നു വീണിരുന്ന ലക്ഷക്കണക്കിന് ഡോള റുകളുടെ കാര്യവും ഞാന്‍ പറഞ്ഞു . അതോടെ കാളിദാസന്‍ ഗാന്ധിയെയും തെരേസ്സയെയും ഉപേക്ഷിച്ചു
വാദങ്ങള്‍ ഓരോന്നായി പാളിയപ്പോള്‍ കാളിദാസന്‍റെ അടുത്ത ശ്രമം എന്നെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുത്തി ബ്രാന്‍ഡ് ചെയ്യാന്‍ വേണ്ടിയായി. കാരണം സ്വന്തം വാദങ്ങള്‍ പൊളിയുമ്പോള്‍ സത്യം പറയുന്നവനെ ഒരു പ്രത്യേക വിഭാഗം ആക്കി ബ്രാന്‍ഡ് ചെയ്യുന്നതാണല്ലോ ഇന്നത്തെ ഒരു രിതി . വരേണ്യതയുടെ വ്യക്താവ് , സമ്പന്നന്‍ , ബ്രാഹ്മണന്‍ , നായര്‍ , അവര്‍ണ്ണരില്‍ പിന്നോക്കം നില്‍ക്കുന്നവന്‍ , സവര്‍ണ്ണ ഫാസിസ്റ്റ് ,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന്‍ , ഉമ്മന്‍ ചാണ്ടിയുടെ ആള്‍ , സോണിയാ ഗാന്ധിയുടെ ആള്‍, നരേന്ദ്ര മോഡിയുടെ ആള്‍ അങ്ങനെ പല ബ്രാന്‍ഡുകള്‍ കാളിദാസന്‍ ഇതുവരെ എന്‍റെ മേല്‍ ഒട്ടിക്കാന്‍ ശ്രമിച്ച് കഴിഞ്ഞു (നിലപാടുകളിലോ സ്ഥിരത ഇല്ല. എന്നാല്‍ ഒരുത്തനെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എങ്കിലും അതിന് ഉപയോഗിക്കുന്ന ബ്രാണ്ടുകളില്‍ എങ്കിലും സ്ഥിരത വേണം എന്ന് അറിയാന്‍ ചുരുങ്ങിയ സാമാന്യബോധം ഉള്ളവര്‍ക്കല്ലേ പറ്റു ? ) അതും ഒന്നും നടന്നില്ല . ഒടുവില്‍ കാളിദാസന്‍റെ ആത്മശാന്തിക്കു മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു ബ്രാന്‍ഡ് കാളിദാസന്‍ ചൂണ്ടി കാണിച്ചാല്‍ മതി , ഞാന്‍ അതാണ് എന്ന് സമ്മതിച്ചു തരാം എന്ന് എനിക്ക് പറയേണ്ടി വന്നു. പാവം , എന്നെ ബ്രാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ എങ്ങാനും മരിച്ചു പോയാല്‍ , ഗതി കിട്ടാതെ അലയും. എന്തിനാ നമ്മളായിട്ട് വെറുതെ ?
കാളിദാസന്‍ അടുത്ത പടി കയറിയത് ഇന്ത്യയില്‍ പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് ( അരുന്ധതി റോയിയോ താനോ ജാതി പറഞ്ഞില്ല എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ വാദങ്ങള്‍ പാളിയപ്പോഴും , ഇടയ്ക്കും ഒക്കെ ഉള്ള വാദം ). ശരി ഇനി സംവാദം ആ വഴിക്ക് തിരിയാന്‍ ആണെങ്കില്‍ അങ്ങനെ എന്ന് കരുതി ഞാന്‍ ഒന്ന് രണ്ട് വസ്തുതകള്‍ ചൂണ്ടിക്കാട്ടി
1) ഇന്ത്യയില്‍ ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം ) , ഇല്ലാത്തവന്‍ എന്നീ രണ്ടു ജാതികള്‍ മാത്രമേ നീതി- നീതി നിഷേധം ഈ കാര്യത്തില്‍ ഉള്ളു .
ഉദാഹരണമായി കുറെ കേസുകള്‍ ചൂണ്ടി കാട്ടുകയും ചെയ്തു . പിന്നെ ഇരയുടെയും , വേട്ടക്കാരന്‍റെയും ജാതി നോക്കിയല്ല സാധാരണക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഇറങ്ങുന്നത് എന്നതിന് ഉദാഹരണമായി ജെസ്സിക്ക ലാല്‍ കേസും . ജെസീകാ ലാല്‍ കേസ്സില്‍ യാതൊരു പ്രതിഷേധവും ഇന്ത്യയില്‍ നടന്നിട്ടില്ല എന്നതായിരുന്നു കാളിദാസന്‍റെ മറുവാദം - വിവരക്കേട്, അറിവില്ലായ്മ ഇതൊന്നും ഒരു കുറ്റമല്ല പക്ഷെ അത് തനിക്കു അലങ്കാരം ആണ് എന്ന മട്ടില്‍ കാളിദാസന്‍മാര്‍ നടന്നു തുടങ്ങിയാല്‍ കാണുന്നവര്‍ക്ക് കഷ്ടം എന്നേ പറയാന്‍ സാധിക്കു. ഞാന്‍ അത് പറഞ്ഞു
2) അടുതതതായി ഞാന്‍ ചൂണ്ടികാട്ടിയത് ഇന്ത്യയില്‍ നടക്കുന്ന പിന്നോക്ക വിഭാഗ ചൂഷണത്തിന്‍റെ രണ്ട് പ്രധാന കാരണങ്ങള്‍ ആയിരുന്നു.
- ഒന്ന് ചൂഷണത്തിന്‍റെ ഇരകള്‍ നീതിക്ക് വേണ്ടി കോടതിയില്‍ എത്തുമ്പോള്‍ ദുര്‍ബലമായ വകുപ്പുകള്‍ പ്രതികളുടെ മേല്‍ ചാര്‍ത്തി അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന തത്പര കക്ഷികള്‍ .ഇവിടെ പ്രതികളുടെ ജാതി സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല അവരെ രക്ഷിക്കാന്‍ ഉള്ള ശ്രമം നടക്കുന്നത് .മറിച്ച് പ്രതികള്‍ അധികാരം/പണം/സ്വാധീനം എന്നിവ ഉള്ളവരാണോ എന്ന് മാത്രം നോക്കിയാണ് .
- രണ്ടാമത്തെ കാരണം ചൂഷണം ചൂഷണമാണ് എന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം , ലോകപരിചയം ഇരകള്‍ക്ക് ഇല്ലാതെ പോകുന്നത്. (പ്രതികള്‍ക്ക് മേല്‍ ശക്തമായ വകുപ്പുകള്‍ ചാര്‍ജ് ചെയ്യാന്‍ വകുപ്പുണ്ട് എന്ന് തിരിച്ചറിയാനുള്ള ലോകപരിചയം/ വിദ്യാഭ്യാസം ഇതൊന്നും ഇരകള്‍ക്ക് ഇല്ലാതെ പോകുന്നത് ഉദാഹരണം )
നമ്മുടെ നാട്ടില്‍ വ്യത്യസ്ത ജന വിഭാഗത്തിന്‍റെ ഉന്നമനത്തിനായി നിയമ അതതു വിഭാഗങ്ങളില്‍ സാമ്പത്തികമായും ,സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തില്‍ മുന്നോക്കം കൊണ്ടുവരാന്‍ വ്യക്തമായ അവകാശങ്ങള്‍/ അനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട് . പക്ഷെ ഈ അവകാശങ്ങള്‍/ആനുകൂല്യങ്ങള്‍ സാമ്പത്തികം , സാമൂഹികം ഈ നിലകളില്‍ പിന്നോക്കം നില്‍ക്കുന്നവരില്‍ പൂര്‍ണ്ണമായി എത്തുവാന്‍ അനുവദിക്കാതെ , അതാതു വിഭാഗത്തിലെ തന്നെ സമ്പന്നര്‍ അവകാശങ്ങളുടെ പേരില്‍ കയ്യിട്ടു വാരുന്നു . ഫലമോ ? ഓരോ വിഭാഗത്തിലെയും സമ്പന്നര്‍ കുടുതല്‍ മുന്നോട്ടും ദരിദ്രര്‍ കൂടുതല്‍ പിന്നോട്ടും പോകുന്നു. ചൂഷണം തുടരുന്നു
ഇത്രത്തോളം ആയപ്പോഴേക്കും കാളിദാസന് നില തെറ്റുകയും ഉള്ളിലെ വിഷം മൊത്തമായി പുറത്തു വരുകയും ചെയ്തു .
"ഞങ്ങളുടെ ആളുകള്‍ക്ക് അനുവദിച്ച അവകാശം ഞങ്ങള്‍ കയ്യിട്ടു വാരും . അത് ഹര്‍ഷവര്‍ദ്ധന് സഹിക്കാന്‍ വയ്യെങ്കില്‍ പോയി കേസ് കൊട്" എന്നായി ലൈന്‍
ഓരോ വിഭാഗത്തിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞിരുന്നു
അത് ഇതാണ് :
"സാമ്പത്തിക മാനദണ്ഡം ആക്കണ്ട എന്ന് കാളിദാസന്‍ പറയുന്നതിന് പിന്നിലെ വികാരം ഞാന്‍ മനസിലാക്കുന്നു. വര്‍ഷം 12 ലക്ഷം രൂപ വരുമാനം ഉള്ള കാളിദാസന്‍ (ഉദാഹരണമാണ് ., കഥാപാത്രങ്ങള്‍, മാര്‍ക്ക് , തുക ഇതൊക്കെ സങ്കല്‍പികം) സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ട് അവന് തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. കാളിദാസന്‍റെ മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില് . ഇനി കാളിദാസന്റെ അതേ ജാതിയില്‍ ഉള്ള വെറും ദാസന്‍ , പണി മുന്‍സിപാലിറ്റിയില്‍ . വാര്‍ഷിക വരുമാനം - അങ്ങനെ എഴുതാന്‍ വേണ്ടി ഒന്നും ഇല്ല. വെറും ദാസന്‍റെ മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സംവരണ സീറ്റില്‍ കാളിദാസന്‍റെ മകനും വെറും ദാസന്‍റെ മകനും പരിഗണിക്കപ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്‍റെ പേരില്‍ വേറെ ഗതിയില്ലാത്ത വെറും ദാസന്‍റെ മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന കാളിദാസന്‍റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു. "
അതിനു കാളിദാസന്‍ പ്രതികരിച്ചത് ഇങ്ങനെ :
>> ദാസനും കുടുംബവും ആയിരക്കണക്കി
ഉള്ളിലെ വിഷം മുഴുവനായി തുപ്പി എന്ന് മാത്രമല്ല കാളിദാസന്മാര്‍ ചെയ്യുന്ന കയ്യിട്ടുവാരല്‍ പാവം ദാസന്മാരുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള ശ്രമവും
ഇതാണ് സത്യം. 35000 രൂപ മാസ വരുമാനം ഉള്ള കാളിദാസന്മാര്‍ ( വീണ്ടും ഉദാഹരണം മാത്രം ) പാവം ദാസന്മാര്‍ (ജാതി സര്‍ട്ടിഫിക്കറ്റ് കാളിദാസന്‍റെ സ്വജാതി എന്ന് പറയുന്ന, 30 രൂപ തികച്ചു കിട്ടാത്ത ) സമൂഹത്തില്‍ മുന്നോട്ടു വരണം എന്ന് കരുതി നിയമം അവര്‍ക്ക് നല്‍കുന്ന അവകാശങ്ങളില്‍ കയ്യിട്ടു വാരും. എന്നിട്ട് പാവം ദാസനെയും അവന്‍റെ കുടുമ്പത്തെയും നിത്യമായി ഇരുട്ടില്‍ തന്നെ തള്ളി ഇടും. അതും പോരാഞ്ഞ് പാവം ദാസന്‍ ഇരുട്ടില്‍ കിടക്കുന്നതിന്‍റെ ഉത്തരവാദിത്വം വഴിയെ പോകുന്ന എതവന്‍റെ യെങ്കിലും തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിച്ചു ദാസന് വേണ്ടി കാളിദാസന്മാര്‍ കണ്ണുനീര്‍ ഒഴുക്കുകയും ചെയ്യും .
ഈ സത്യങ്ങള്‍ ഹര്‍ഷവര്‍ദ്ധന്‍ വിളിച്ച് പറഞ്ഞാല്‍ കാളിദാസന്മാര്‍ ഹര്‍ഷവര്‍ദ്ധനെ ബ്രാഡ് ചെയ്യാന്‍ ശ്രമിക്കുന്നു, കലി തുള്ളുന്നു, കേസ് കൊട് എന്ന് വെല്ലു വിളിക്കുന്നു.
പരിതാപകരം തന്നെ കാളിദാസാ ഈ കൈകാലിട്ടടി എന്നല്ലാതെ എന്ത് പറയാന്‍. ഞാന്‍ അത് അവിടെ പറഞ്ഞു
കാളിദാസന്മാരുടെ ശാസ്ത്രം വളരെ ലളിതമാണ്
- സ്വന്തം വിഭാഗം എന്ന് അവര്‍ അവകാശപ്പെട്ടുന്ന ആളുകളെ തന്നെ ചൂഷണം ചെയ്തു ജീവിക്കുക.
- സ്വന്തം വിഭാഗത്തില്‍ ഉള്ള , സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങളില്‍ കയ്യിട്ട് വാരി അര്‍ഹതപ്പെട്ടവരില്‍ ആ അവകാശങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമായി എത്താതിരിക്കാന്‍ ശ്രദ്ധിക്കുക . അവകാശങ്ങള്‍ ഒക്കെ വിദേശത്ത് ജോലിയുള്ള കാളിദാസനും (വീണ്ടും വെറും ഉദാഹരണം ) മക്കളും കയ്യടക്കും. വിദേശത്തു പണി പോയാലും നാട്ടില്‍ ഒരു ഉറപ്പു വേണമല്ലോ . ഈ കയ്യിട്ടു വാരലില്‍ സംഭവിക്കുന്നത് സമ്പന്നരായ കാളിദാസന്മാര്‍ ജനിച്ച അതേ വിഭാഗത്തിലെ പാവപ്പെട്ടവര്‍ അവരുടെ അവകാശങ്ങള്‍ കിട്ടതെ എന്നും പാവപ്പെട്ടവര്‍/ പിന്നോക്കക്കാര്‍ ഇതൊക്കെയായി തുടരും . സ്വദേശത്തും, വിദേശത്തും ഇത്തരം കയ്യിട്ടു വാരികള്‍ ആയ ഒരു പിടി സമ്പന്ന കാളിമാര്‍ ഉണ്ടാകുമ്പോള്‍ നാട്ടില്‍ അവരുടെ അതെ വിഭാഗത്തില്‍പ്പെട്ട ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ പിന്നോക്കമായി തന്നെ തുടരുന്നു. എണ്ണി ചുട്ട അപ്പം പോലെ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍, ജോലിയിലെ ഒഴിവുകള്‍ ഇതൊക്കെ പണം കൊടുത്ത് വാങ്ങുന്ന മികച്ച ട്യൂഷന്‍ , സ്വാധീനം, കൈകൂലി എന്നിവയുടെ പുറമേ പാവങ്ങള്‍ക്ക് കിട്ടേണ്ട സംവരണം എന്ന അവകാശത്തില്‍ കൂടി കയ്യിട്ടു വാരി സമ്പന്നരായ കാളിദാസന്മാര്‍ അവരുടെ മക്കള്‍ എന്നിവര്‍ സ്വന്തമാക്കുന്നു . പാവങ്ങള്‍ അപ്പോഴും ഇരുട്ടില്‍ തന്നെ .
- ഈ
ചെയ്യുന്ന ദ്രോഹങ്ങള്‍ പോരാഞ്ഞ് കാളിദാസന്മാര്‍ അവര്‍ കാരണം ഇരുട്ടില്‍ കിടക്കുന്ന
പാവങ്ങളുടെ മനസ്സില്‍ ആ പാവങ്ങളുടെ ദുരവസ്ഥക്ക് കാരണം മറ്റാരെങ്കിലും ആണ് എന്ന
വിഷവും കുത്തി വെയ്ക്കുന്നു. അത് കാളിദാസന്മാര്‍ എന്ന മനുഷ്യ പരാദങ്ങളുടെ
നിലനില്‍പ്പിന്‍റെ പ്രശ്നമാണ് . കാരണം ചൂഷണം നടക്കുന്നതിന്‍റെ മൂല കാരണം കാളിദാസന്മാര്‍ ആണ് എന്ന്
പാവങ്ങള്‍ തിരിച്ചറിഞ്ഞാല്‍, കാളിദാസന്മാര്‍ പിന്നെ ആരുടെ ചോര കുടിക്കും ?
ചോര കുടി നില്‍ക്കുന്നത് പോട്ടെ എന്ന് വെക്കാം .പക്ഷെ ചൂഷണം നിന്ന് ,
സ്വന്തം ജാതിയിലെ പാവപ്പെട്ടവര്‍ വിദ്യാഭ്യാസം, ലോക പരിചയം , ജോലി ഇതൊക്കെ
മുന്നോട്ടു വന്നാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കാളിദാസന്‍റെ (അഗൈന്‍
ജസ്റ്റ് ഉദാഹരണ്‍ ) മക്കളുടെ ഒപ്പം ,
സ്വജാതിയില്‍പ്പെട്ട (സര്ട്ടി
ഫിക്കറ്റ് പ്രകാരം ) , മുപ്പതു രൂപ വരുമാനം ഇല്ലാത്ത സദാ ദാസന്‍റെ മക്കള്‍ പൊതു വേദിയില്‍ കസേര വലിച്ചിട്ടു ഇരിക്കില്ലേ ? അത് അനുവദിക്കാന്‍ പാടുണ്ടോ ? ഇതാണ് വെറിയായി കാളിദാസന്മാരെ എന്നും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം . അത് എന്‍റെ ഉദാഹരണത്തിനുള്ള പ്രതികരണത്തിലൂടെ കാളിദാസന്‍ തന്നെ വ്യക്തമാക്കിയതാണ് . അപ്പോള്‍ പാവം ദാസന്മാരെ എന്നും പറ്റിച്ച് , അവരുടെ മനസ്സില്‍ വിഷം കുത്തി വെച്ച് മയക്കി കിടത്തുക. അതിനു ഏറ്റവും നല്ല മാര്‍ഗ്ഗം മറ്റുള്ള ജാതിക്കാരെ ശത്രുക്കളായി ചിത്രീകരിച്ചു പാവം ദാസന്മാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്. തങ്ങള്‍ ചെയ്യുന്ന ചൂഷണം മറച്ച് , മനസുകളില്‍ വിഷം കുത്തി വെച്ച് പാവങ്ങളെ കൊണ്ട് ആയുധം എടുപ്പിച്ച് , വീഴുന്ന ചോര നക്കി കുടിക്കുക എന്ന നയം.
പക്ഷെ എങ്ങനെയൊക്കെ ചീറ്റിയാലും, എന്ത് അമര്‍ഷം കാണിച്ചാലും സത്യങ്ങള്‍ കള്ളങ്ങള്‍ അവുകയില്ലല്ലോ .
പറഞ്ഞ് അവസാനിപ്പിക്കും മുന്‍പ് ഒരു കാര്യം കൂടി പറയേണ്ടതുണ്ട് . ചര്‍ച്ച നീണ്ടപ്പോള്‍ വാദങ്ങള്‍ എല്ലാം പാളിയ കാളിദാസന്‍ സ്വന്തം നിലപാടുകള്‍, താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതൊക്കെ ഒരുപാട് തവണ മാറ്റി പറഞ്ഞു . ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ എനിക്ക് നേരെ അമര്‍ഷം പ്രകടിപ്പിക്കുന്നു, ചീറ്റുന്നു . എന്‍റെ നിലാപാടുകള്‍ ഇപ്പോഴും ചര്‍ച്ച തുടങ്ങിയ സമയത്ത് ഉള്ളത് തന്നെ . ഉള്ള കാര്യം പറഞ്ഞാല്‍ പിന്നെ അത് മാറ്റി പറയേണ്ടി വരില്ലലോ
എന്‍റെ നിലപാടുകള്‍ പ്രധാനമായും മൂന്ന് (ചര്‍ച്ച തുടങ്ങിയപ്പോഴും, പുരോഗമിച്ചപ്പോഴും , ഇപ്പോള്‍ എത്തി നില്‍ക്കുന്ന ദിശയിലും ഇവ ഒരിക്കല്‍ പോലും മാറിയിട്ടില്ല )
1) അരുന്ധതി റോയ് ദല്‍ഹി സംഭവത്തില്‍ പറഞ്ഞ അഭിപ്രായം ജാതി കാര്‍ഡ് കളിച്ചു കയ്യടി നേടാനുള്ള ഒരു അടവ് മാത്രം ആയിരുന്നു . അരുന്ധതി റോയിയുടെ വാക്കുകളില്‍ കൂടുതല്‍ ജാതി നിറം കലര്‍ത്തിയത് കാളി ദാസന്‍ ആണ്
2) ഡല്‍ഹിയിലെ പെണ്‍കുട്ടി കാളിദാസന്‍ പറയുന്നത് പോലെ സമ്പത്ത്/ സ്വാധീനം ഉള്ള കുടുമ്പത്തില്‍ നിന്നും അല്ല.
3) ഇന്ത്യയില്‍ ജാതി രണ്ടേ ഉള്ളു . ഉള്ളവന്‍ (അധികാരം/ സ്വാധീനം/പണം) എന്നാ ഒരു ജാതി. ഇല്ലാത്തവന്‍ എന്ന രണ്ടാം ജാതി . ഈ ജാതികള്‍ അടിസ്ഥാനമാക്കിയാണ് നീതി- നീതി നിഷേധം എന്നിവ ഈ രാജ്യത്ത് നടക്കുന്നത്. അല്ലാതെ സര്‍ട്ടിഫിക്കറ്റ് ജാതി നോക്കിയല്ല.
തുടര്‍ന്നുള്ള സംവാദത്തില്‍ ദളിത് ചൂഷണം , സംവരണം ഇതൊക്കെ വിഷയമാക്കി കൊണ്ട് വന്ന് സ്വന്തം പോസ്റ്റിലും അഭിപ്രായങ്ങളിലുമായി പറഞ്ഞ മണ്ടത്തരങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചത് കാളിദാസന്‍ ആയിരുന്നു. ഓരോ വിഷയത്തിലും വ്യക്തമായ മറുപടികള്‍ ഞാന്‍ കൊടുക്കുകയും ചെയ്തു. തൊട്ടു മുന്നേ പറഞ്ഞ മണ്ടത്തരം മറയ്ക്കാന്‍ ഓരോ വിഷയം കാളിദാസന്‍ പുതിയതായി കൊണ്ട് വന്നപ്പോഴും അവയില്‍ എല്ലാം ഒരു സമാനത മാത്രം, ഉണ്ടായിരുന്നു. ഓരോന്നിലും കാളിദാസന്‍ സൗകര്യം പോലെ നിലപാട് (മാറ്റും ഉദാഹരണത്തിന് ആദ്യം അയാള്‍ പറഞ്ഞു സംവരണത്തിന് സാമ്പത്തികം ഒരു മാനദണ്ഡം ആകേണ്ട കാര്യമില്ല എന്ന്. തുടര്‍ന്ന് അത് ക്രീമി ലയര്‍ അനുസരിച്ച് വേണമെങ്കില്‍ ആയിക്കോ എന്നായി. പിന്നെ വീണ്ടും സമുദായം അനുസരിച്ച് മാത്രം മതി എന്ന് പറഞ്ഞു. ഒടുക്കം ഒരു തരത്തിലും സ്വന്തം വാദങ്ങള്‍ സ്ഥാപിക്കാന്‍ പറ്റില്ല എന്ന് വന്നപ്പോള്‍ കലി കയറി "ഞങ്ങളുടെ ആളുകള്‍ക്ക് അനുവദിക്കപ്പെട്ട അവകാശങ്ങളില്‍ ഞങ്ങള്‍ കയ്യിട്ടു വാരും . അതിനെ ചോദ്യം ചെയ്യാന്‍ നീ ആര് " എന്നതായി നയം ) . ഓരോ കാര്യത്തിനും വ്യക്തമായി നിലപാടുകള്‍ മാറ്റാതെ ഞാന്‍ ഇപ്പോഴും വാദം തുടരുന്നു .
അല്‍പ്പം നന്മ ബാക്കിയുള്ള ആരുടേയും മനസ്സിനെ മരവിപ്പിക്കുന്ന ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് ഇടയിലും ജാതി കളിക്കുന്ന വിഷ ജന്തുക്കള്‍ നമ്മുടെ നാടിന്‍റെ ശാപമാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത് കൊണ്ട് കൂടിയാണ് ഈ പോസ്റ്റ് ഉണ്ടായത് .
അക്ഷര പിശകുകള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക . ട്രാന്‍സ്ലേറ്റര്‍ ശീലമായി പക്ഷേ പൂര്‍ണ്ണമായി മെരുങ്ങിയിട്ടില്ല
ReplyDeleteദയവായി 'കറുത്ത പശ്ചാത്തലം-വെളുത്ത അക്ഷരം' മാറ്റുക. വായിക്കാന്‍ വളരെ വളരെ പ്രയാസം.
ReplyDeleteപ്രതികരണൻ :നന്ദി . ടെംപ്ലേറ്റ് മാറ്റിയിട്ടുണ്ട് . ഇപ്പോള്‍ വായന ബുദ്ധിമുട്ടില്ല എന്ന് വിശ്വസിക്കുന്നു .
ReplyDeleteപാവപ്പെട്ടവന് നീതി ലഭിക്കണം... അത് അവന്‍ ഏതു ജാതിയിലോ സമുദായതിലോ പെട്ടവനായാലും എന്നാണ് എന്റെ വിശ്വാസം.
ReplyDeleteഫോളോവര്‍ ഗാട്ജെറ്റ് പിടിപ്പിക്കു.. പുതിയ പോസ്റ്റുകള്‍ ആളുകളിലേക്ക് എത്താന്‍ അത് സാധിക്കും...ആശംസകള്‍
ReplyDeleteVillagemaan/വില്ലേജ്മാന്‍ : നന്ദി . താങ്കളുടെ നിര്‍ദ്ദേശം അനുസരിച്ച് ബ്ലോഗര്‍ തന്ന ഓപ്ഷനില്‍ ഉള്ള ഗ്യാഡ്ജെറ്റുകള്‍ നിരത്തി പിടിച്ച് കൊടുത്തു . ഇതൊക്കെ തന്നെയല്ലേ താങ്കളും ഉദ്ദേശിച്ചത് എന്ന് സമയം കിട്ടുമ്പോള്‍ നോക്കിയിട്ട് പറഞ്ഞാല്‍ സ്വന്തം ബ്ലോഗ് ഉപയോഗിക്കുന്നതില്‍ പുതുമക്കാരന്‍ എന്നാ നിലയില്‍ എനിക്ക് അത് കൂടുതല്‍ സഹായകമാകും. ഒരിക്കല്‍ കൂടി വിലപ്പെട്ട നിര്‍ദ്ദേശത്തിന് വളരെ നന്ദി .
ReplyDeleteഞാന്‍ ഫോളോ ചെയ്തു കേട്ടോ
ReplyDeleteകാളിദാസന്റെ പോസ്റ്റ് വായിച്ചില്ല
ഇത് മാത്രമേ വായിച്ചിട്ടുള്ളു
അജിത് : നന്ദി . ആ സംഭവം വായിച്ചു നോക്കണം . ഇല്ലെങ്കില്‍ നഷ്ടമാണ് പക്ഷെ കമന്‍റുകള്‍ മുഴുവന്‍ വായിക്കാനുള്ള ക്ഷമ ഉണ്ടാകിലെ അങ്ങോട്ട് പോകാവു . ഇപ്പോഴേ പറഞ്ഞേക്കാം :) . ഏതാണ്ട് 400 അടുത്തായി സംഗതി . ഓരോ ദിവസവും, വിഷയത്തില്‍ നിന്നും എത്ര അകലുന്നുവോ അത്രയ്ക്ക് തന്നെ പുതുമയുള്ള മണ്ടത്തരങ്ങള്‍ കാളിദാസന്‍ കണ്ടു പിടിക്കുന്നുണ്ട് . ഇപ്പൊ എനിക്ക് ജോലി കാളിദാസന്‍ എന്ത് കൊണ്ട് മണ്ടനായി എന്ന് അദ്ദേഹത്തിന്‍റെ കമന്റുകള്‍ തെന്നെ എടുത്തു അദ്ദേഹത്തെ ചൂണ്ടി കാണിക്കുക മാത്രമാണ് . അരുന്ധതി റോയി പറഞ്ഞ കാര്യങ്ങള്‍ , അതെക്കുറിച്ചുള്ള സ്വന്തം അഭിപ്രായങ്ങള്‍ ; ഈ വിഷയം ഒക്കെ കാളിദാസന്‍ സംവാദം തുടങ്ങി മൂന്നാം മിനിറ്റില്‍ ഉപേക്ഷിച്ചു . ഉരുണ്ടു കളിച്ചു മതിലില്‍ ഇടിച്ചു. ഇപ്പൊ ഉരുണ്ടു ചുവരില്‍ കയറാനുള്ള ശ്രമം അദ്ദേഹം നടത്തുന്നു. ശുപ്പാണ്ടി കഥകള്‍ പണ്ടേ എനിക്ക് ഇഷ്ടമായത് കൊണ്ട് ഫ്രീ ടൈമില്‍ ഞാന്‍ അതൊക്കെ വായിക്കുന്നു , കാളിദാസന്‍ കണ്ടു പിടിക്കുന്ന പുതിയ മണ്ടത്തരങ്ങളെക്കുറിച്ചുള്ള എന്‍റെ നിരീക്ഷണങ്ങള്‍ പറയുന്നു . അദ്ദേഹം അമര്‍ഷത്തോടെ ആ വിഷയം ഉപേക്ഷിച്ചു പുതിയ എന്തെങ്കിലും മണ്ടത്തരം കൊണ്ട് വരുന്നു...കഥ തുടരുന്നു. :)
ReplyDeleteബഷീർ വള്ളിക്കുന്നിൻറെ പോസ്റ്റിൽ ബഷീർ പറയുന്നത് സ്ത്രീകൾ മാന്യമായി വസ്തം ധരിച്ചാൽ പീഡനങ്ങൾ കുറയുമെന്നാണ്. അതേ സമയം കാളിദാസൻ പറയുന്നത് സ്ത്രീകൾ അങ്ങനെ മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നതിൽ കാര്യമില്ലെന്നും അതൊക്കെ മതമൗലികവാദികളുടെ തേറ്റ പുറത്തെടുക്കലാണെന്നുമാണല്ലോ. നമുക്ക് ഒരു ചെറിയ പരീക്ഷണം നടത്താം. ബഷീർ തൻറെ ഭാര്യയെ മാന്യമായി വസ്ത്രം ധരിപ്പിച്ച് നല്ല തിരക്കുള്ള കെ എസ് ആർ ടി സി ബസ്സിലോ ട്രൈയിനിലോ യാത്ര ചെയ്യട്ടെ. അതുപോലെ കാളിദാസനും അയാളുടെ ഭാര്യയെ മാന്യമായ വസ്തം ധരിപ്പിക്കാതെയും ഇതേപോലെ യാത്ര ചെയ്യട്ടെ. യാത്ര കഴിഞ്ഞ് പുറത്ത് വരുന്ന ഈ രണ്ട് ഭാര്യമാരുടെയും അവസ്ഥകൾ എങ്ങനെ ആയിരിക്കും. ഇങ്ങനെ ഒരു പരീക്ഷണം നടത്തിയാൽ കാളിദാസനും പറഞ്ഞു പോകും “എൻറമ്മേ! എല്ലാവരും എന്നെ പോലെ ആണെന്നാണ് കരുതിയത്, പക്ഷെ ചില ഞരമ്പ് രോഗികൾ ഇത്രയ്ക്ക് ക്രൂരത കാട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല” എന്ന്. അറിയാത്ത കാളിദാസൻ ചോറിയുമ്പോൾ അറിയും.
ReplyDeleteAbdul Azeez K K, Kollam
@ സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ അനുഭവിക്കുന്ന പ്രശനത്തില്‍ എന്‍റെ കാഴ്ചപ്പാട് മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നും വ്യത്യസതമാണ് . ബഷീര്‍ വള്ളിക്കുന്ന്, കാളിദാസന്‍ , ഭാര്യമാര്‍ ഇവരില്‍ ആരുടേതായാലും, അവര്‍ക്ക് സ്വന്തന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്നുണ്ട്. ബലാത്സംഗം എന്ന ഹീനമായ കുറ്റകൃത്യം ന്ബടക്കുന്നത് ഒരിക്കലും ഇരയുടെ കുറ്റം കൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് കുറ്റവാളികളുടെ മനോരോഗം മാത്രമാണ് (ഈ രോഗത്തിന് ചികിത്സ വേണ്ടത് മനോരോഗ ആശുപത്രിയിലും അല്ല ). പേ പിടിച്ച പട്ടി അതിന്‍റെ മുന്നില്‍ കിട്ടുന്ന എന്തിനെയും കടിക്കും . ഒരാളെ ബലാത്സംഗം ചെയ്തത് ആ വ്യക്തി മിനി സ്കേര്‍ട്ട് ധരിച്ചത് കണ്ടു തന്‍റെ നിയന്ത്രണം വിട്ടത് കൊണ്ടാണ് എന്ന്നു പറയുന്ന മനോരോഗി സാഹചര്യത്തില്‍ ചുരിദാറോ, സാരിയോ ,അത് പോലെയുള്ള മറ്റു വസ്ത്രങ്ങളോ ഒക്കെ ധരിച്ച ഒരു സ്ത്രീയെ മുന്നില്‍ കിട്ടിയാലും അവരെ ആക്രമിക്കും. പ്രശനം വസ്ത്രമല്ല, കുറ്റവാളിയുടെ ഉള്ളിലെ പേയാണ് .
ReplyDeleteഈ വിഷയത്തില്‍ ഇനിയും ഒരുപാട് അഭിപ്രായങ്ങളും , നിരീക്ഷണങ്ങളും പ്രസക്തമാണ് . അതിനെക്കുറിച്ച് താമസിയാതെ വിശദമായി എഴുതാം എന്ന് കരുതുന്നു.
Good one....
ReplyDeleteI know Kaalidasan for a long time now. He is one of the best debaters we have in virtual world. I really like his debating skills and vast knowledge on different subjects.
ReplyDeleteWish you too to be a good blogger Mr. Harshavardhan.
Best wishes
Layman
Layman,
ReplyDeleteThanks for the comments. I respect your views on Kaalidasan as a debtor . But my personal opinion slightly differs from you. Kaalidaasan maybe a good debator in a 10 minute debate. But when the debate goes into details , i found Kaalidaasan faltering many times . As i said in this post, during our discussion he changed his views and stands many times. Again and always he was never able to back up any of his views .
Again, you are entitled to your perspective and i respect that .
Thank You
Harsha
കാളിദാസന്റെ ബ്ലോഗ്ഗില്‍ നിന്നാണ് വരവ്.
ReplyDeleteഎല്ലാവിധ ആഴംസകളും.
:)
ആശംസകള്‍
ReplyDelete